2012 ജൂൺ 10, ഞായറാഴ്‌ച

ഒരു ദു: സ്വപ്നം

സമയം അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളില്‍ നിന്നും ചെന്നയ്ക്കളുടെ ഓരിയിടല്‍ പൂര്‍വാധികം ശക്തിയായി തുടങ്ങി അതിണ്റ്റെ ഉച്ച സ്ഥായിയില്‍ എത്തി നില്‍ക്കുന്നു. മിന്നാമിനുങ്ങിണ്റ്റെ നൂറുങ്ങു വെട്ടത്തെ വരെ മറയ്ക്കുമാറ്‌ മൂടല്‍മഞ്ഞ്‌ ട്രാന്‍സില്‍ വാനിയ പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നു.അവസാന ശ്വാസത്തിനായി പിടയ്ക്കുന്ന ജീവനുകളുടെ തേങ്ങലുകള്‍ മലനിരകളില്‍ തട്ടി പ്രധിധ്വനിച്ച്‌ കാതുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.കട്ട പിടിച്ച ഇരുട്ട്‌ കറുത്ത ഒരാവരണമായി പൈന്‍ മരങ്ങളെ പ്രേതങ്ങളെ പോലെ തോന്നിപ്പിച്ചു.


 ഡ്രാക്കുള ഞെട്ടി ഉണര്‍ന്നു. ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞു കൂടിയിട്ടും ഉണരാന്‍ ഒരു ദു:സ്വപ്നം തന്നെ വേണ്ടി വന്നു.കണ്ണടച്ചാല്‍ ആ ദുഷ്ടണ്റ്റെ ഭീകര മുഖമാണു മനസില്‍ തെളിയുക. അയാള്‍ പൂജ തുടങ്ങിക്കഴിഞ്ഞു . ആ ക്രിയകളുടെ അവസാനം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ഡ്രാക്കുളയ്ക്ക്‌. മനുഷ്യര്‍ പേടിച്ചിരുന്ന , മ്രിഗങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കിയിരുന്ന, സുന്ദരികളെ മയക്കി ആവേശത്തോടെ, ആര്‍ത്തിയോടെ, ചുടു ചോര വലിച്ചു കുടിച്ചിരുന്ന ഡ്രാക്കുളയുടെ അവസ്ഥ എന്താകും?.


 വടയക്ഷിയുടെ കാര്യം ഒരു തവണ ഓര്‍ത്തു പോയി ഡ്രാക്കുള. മനം മയക്കുന്ന സുന്ദരുയായി, യുവാക്കളെ കാമിച്ചു ,പ്രാപിച്ചു ഒടുവില്‍ ഒരിറ്റ്‌ ചോരയില്ലാത്ത ശരീരം കഴുകന്‍മാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന, മയക്കുന്ന സുന്ദരിയായി കൊച്ചു കുട്ടികളെ മയക്കി,,, ചാക്കില്‍ കെട്ടി മറ്റു യക്ഷിമാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന അതേ വടയക്ഷി. ഇപ്പോള്‍ ഒരു ഭ്രാന്തിയെപ്പോലെ, ആളൂകളൂടെ ആട്ടും തുപ്പും ഏറ്റുവാങ്ങി, കൊച്ചു കുട്ടികളുടെ പരിഹാസ പാത്രമായി ജീവിതം തള്ളി നീക്കുന്നു...


 തനിക്കും ഈ ഒരു അവസ്ഥ???..ആലൊചിക്കാന്‍ കൂടി കഴിഞ്ഞില്ല ഡ്രാക്കുളയ്ക്ക്‌..കോട്ടും സ്വൂട്ടും ഇട്ടു ബങ്ങ്ലാവില്‍ കൂടി തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ഇതു മാത്രം ആയിരുന്നു ഡ്രാക്കുളയുടെ മനസില്‍...........












" പൂജ തുടങ്ങിയ വിനയണ്റ്റെ അടുത്ത പടം എങ്ങനെയും മുടക്കണം......................... "

സദാചാര പോലീസ്‌ (സാ. പോ)


 (Picture Courtesy: http://josecartoons.blogspot.in/)

                                                                 രഹസ്യ പോലീസ്‌, മഫ്തി പോലീസ്‌, ഇടിയന്‍ പോലീസ്‌ തുടങ്ങിയ എതെലും കാറ്റഗറിയില്‍ വരുന്നതാണൊ ഈ സദാചാര പോലീസ്‌?...ഒരിക്കലുമല്ല.മേല്‍ പറഞ്ഞ പോലീസാകനുള്ള ട്രെയിനിംഗ്‌ കേവലം എതാനും വര്‍ഷങ്ങള്‍ മാത്രമാകുമ്പോള്‍ സാ.പോ ആകാനുള്ള ട്രെയിനിംഗ്‌ വളരെ ചെറുപ്പത്തിലെ തുടങ്ങണം.
താന്‍ ആണു എറ്റവും വലിയവന്‍ എന്നും , തനിക്ക്‌ കിട്ടാത്തത്‌ വെറെ ഒരുത്തനും കിട്ടരുത്‌ എന്നും അങ്ങനെ കിട്ടിയാല്‍ അവനിട്ടു എങ്ങനെയും പണി കൊടുക്കണം എന്നുമുള്ള , കൊമ്പ്ളക്സ്‌, ഭയം,അപകര്‍ഷതാ ബോധം, തന്‍മയീ ഭാവം തുടങ്ങിയവ കുട്ടികളിടെ തലയില്‍ കുത്തിനിറയ്ക്കനുള്ള ഉത്സാഹം മാതാ പിതാക്കള്‍ കാണിക്കണം...കുശുമ്പ്‌, കുന്നായ്മ എന്നിവ കൈമുതലായ അപ്പനും അമ്മയും, പരദൂഷണവും സംശയ രോഗവും ഉള്ള നല്ല അയല്‍ക്കാര്‍ തുടങ്ങിയവ ഒരുവനെ ഒരു ഉത്തമ സാ.പോ ആക്കി വളര്‍ത്തുന്നതില്‍ ചില്ലറ പങ്കൊന്നും അല്ല വഹിക്കുന്നത്‌.അടച്ചിട്ടിരിക്കുന്ന മുറിയില്‍ ഒളിഞ്ഞ്‌ നോക്കുക, കുളിമുറിയില്‍ എത്തി നോക്കുക തുടങ്ങിയവ പരിശീലിപ്പിക്കുമ്പോള്‍ ഒരു കാര്യം പ്രത്യെകം ശ്രദ്ദിക്കണം , ഈ പരിശീലനം അധികമായാല്‍ കുട്ടികള്‍ ഒരു നല്ല സാ.പോ ആകാതെ വെറും ഞരമ്പ്‌ രോഗി ആയി മാറാന്‍ സാധ്യത ഉണ്ട്‌.....

 ചെറുപ്പത്തിലെ സാ.പോ ട്രെയിനിംഗ്‌ കിട്ടിയ ഒരുവന്‍ കോളെജില്‍ എത്തുന്നതോടെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും വ്യക്തി മുദ്ര പതിപ്പിക്കാന്‍ അനുയൊജ്യനായി തീരുന്നു...ടീച്ചര്‍-കുട്ടി, കുട്ടി-ടീച്ചര്‍, കുട്ടി-കുട്ടി,ടീച്ചര്‍-ടീച്ചര്‍ ബന്ധങ്ങള്‍ വളരെ സൂക്ഷ്മതയോടെ അപഗ്രഥിച്ച്‌, കീറി മുറിച്ച്‌, വിശകലനം ചെയ്യുന്നവനും,അതിനെ പറ്റി വളച്ചൊടിച്ച്‌ പ്രസ്താവനകള്‍ ഇറക്കാന്‍ കഴിവുള്ളവനും ആയിരിക്കണം ഒരു നല്ല സാ.പോ.
 സെക്സ്‌ എന്നു കെട്ടാല്‍ എല്ലാവരുറ്റെയും മുന്നില്‍ ബോധം കെടുന്ന സാ.പോ , മ ,ക പ തുടങ്ങിയ നല്ല ആനുകാലിക മഞ്ഞ മാസികകളുടെ സ്ഥിരം വായനക്കരനും(/വായനക്കാരിയും), കാല്‍ പെരുമാറ്റം കേള്‍ക്കുമ്പോള്‍ ഇവ മുണ്ടിനുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്നവനും ആയിരിക്കണം. മറ്റുള്ളവരെ ചുമ്മാ ശ്രദ്ദിക്കുക, അവരുടെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുക , ചുമ്മാ ആലോചിച്ച്‌ തല പുണ്ണാക്കുക തുടങ്ങിയ നല്ല ഗുണങ്ങള്‍ ഈ കാലയളവില്‍ രൂപപ്പ്പ്പെടുത്തി എടുക്കാവുന്നതാണ്‌... പകല്‍ മാന്യന്‍, ആട്ടിന്തോലിട്ട ചെന്നയ്‌ തുടങ്ങിയ വിശേഷണങ്ങള്‍ ഈ കാലയളവില്‍ സാ.പോക്ക്‌ അനുയോജ്യമായിരിക്കും...

 കോളെജ്‌ വിട്ടു സാമൂഹ്യ ജീവിതത്തിലെയ്ക്ക്‌ ഇറങ്ങുന്ന ഒരു സാ.പോ ക്കു അനേകായിരം ചുമതലകള്‍ വഹിക്കാനുണ്ടാകും.രാത്രി പത്ത്‌ മണിക്ക്‌ ശേഷമായിരിക്കും ഇവരുടെ പ്രധാന പ്രവര്‍ത്തന സമയം. എങ്കിലും പകല്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കുലുങ്ങുന്ന കാറുകള്‍, ഇളകുന്ന കുറ്റിക്കാടുകള്‍ എന്നിവ സാ.പോ യെ വല്ലാതെ ആകര്‍ഷിക്കുന്ന ദിശ്യങ്ങളാണ്‌.ആയതിനാല്‍ നഗരങ്ങളിലൊ , ചെറിയ കുറ്റിക്കാടുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലൊ ആയിരിക്കും സാധാരണയായി പകല്‍ സാ.പോകളെ കണ്ടു വരുന്നത്‌.(വല്ല പട്ടിയൊ പൂച്ചയൊ കാര്യം സാധിക്കാന്‍ കയറുമ്പോള്‍ കുറ്റിക്കാട്‌ ഇളകിയാല്‍ പോലും ഒരു നല്ല സാ.പോക്ക്‌ തണ്റ്റെ കടമ നിറവെറ്റാതിരിക്കാന്‍ കഴിഞ്ഞെന്നു വരില്ല). 
ആയൊധന കലകളിലുള്ള പ്രാവീണ്യം ഏതൊരു സാ.പോക്കും അത്യന്താപെക്ഷിതമാണ്‌...ദുരൂഹവും സംശയാസ്പദവുമായ സാഹചര്യത്തില്‍ എതു പെണ്ണിനെയും ചെറുക്കനെയും കണ്ടാലും പെണ്ണിനെ ലോകത്തുള്ള എല്ലാ തെറിയും ഒരുമിച്ച്‌ വിളിച്ചിട്ട്‌ ചെറുക്കനെ എടുത്തിട്ട്‌ ഇടിച്ചോണം. അവര്‍ ആരണെന്നൊ എന്താണെന്നൊ എന്തിനു വന്നു എന്നു പോലുമൊ ചൊദിക്കരുത്‌....ചുമ്മാ ഇടിച്ചൊണം.. 

ഫെബ്രുവരി 14 സാ.പൊ കളെ സംബന്ധിച്ചു സുപ്രധാനമായ ഒരു ദിനമാണ്‌. അന്നാണ്‌ ഇവര്‍ നാട്ടിലുള്ള മുന്തിയ ഇനം ബാറുകള്‍, പബ്ബുകള്‍, പാര്‍ക്കുകള്‍ എന്നിവ സന്ദര്‍ശിക്കാറ്‌. (ദയവു ചെയ്ത്‌ മദ്യപിക്കാനാണെന്നു തെറ്റിദ്ദരിക്കരുതെയ്‌. സാ.പൊകള്‍ പരസ്യമായി മദ്യപിക്കാറില്ല)..
പൂങ്കാവനങ്ങ്ള്‍ തോറും പാറി നടന്ന്‌, പൂവുകളില്‍ നിന്നും മധു നുകര്‍ന്ന്‌, കറങ്ങി നടക്കുന്ന ഇണക്കുരുവികളെ കെണിവച്ച്‌ പിടിക്കുക, അമ്പെയ്ത്‌ വീഴ്തുക എന്നീ വിനോപാധികളിലാണ്‌ ഈ ദിവസം സാ.പൊകല്‍ ഏര്‍പ്പെടാറുള്ളത്‌. 
സഹദരീ-സഹൊദര ബന്ധം പവിത്രമായി കരുതുന്ന ചിലയിനം സ.പൊകള്‍ സ്ഥിരമായി രാഖി കൊണ്ടുനടക്കറുണ്ട്‌. ജെട്ടി, ബ്രെയിസ്യറുകളുടെ പരസ്യങ്ങള്‍ ഒരുപാടിഷ്ടപ്പെടുന്ന സ.പൊകള്‍ ഇവയുടെ പ്രസക്ത ഭാഗങ്ങള്‍ പെയിണ്റ്റ്‌ ചെയ്ത്‌ കൂടുതല്‍ മനൊഹരമാക്കാന്‍ വേണ്ടി കരി ഓയിലും കൈവശം വയ്ക്കാറുണ്ട്‌.
 യെതെങ്കിലും വീട്ടിലെയ്ക്കൊ-അടച്ചിട്ട മുറിയിലെയ്ക്കൊ സ്ത്രീ-പുരുഷന്‍മാര്‍ കയറിപ്പൊകുന്ന കാണ്ടാല്‍ ഒരു സാ.പൊയ്ക്ക്‌ നിലവിളിക്കുകയൊ, ബഹളം കൂട്ടുകയൊ, പോലീസിനെ വിളിക്കുകയൊ, നാട്ടുകാരെ വിവരം അറിയിക്കുകയൊ ചെയ്യാം...എന്നാല്‍ പെട്ടന്നൊരു അത്യവശ്യ്ം സാധിക്കാനയി വളരെ യാദ്രിശ്ചികമായി അടച്ചമുറിയില്‍ അകപ്പെട്ടുപൊകുന്ന സ്ത്രീ പുരുഷന്‍മാരെ ഒരിക്കലും ഒരു നല്ല സാ,പൊ ശല്യപ്പെടുത്തരുത്‌...കാരണം അത്യാവശ്യമാണ്‌...ഇവരെ ശല്യപ്പെടുത്തുന്ന സാ.പൊകളെ കുലം കുത്തികള്‍ എന്നു മുദ്രകുത്തി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തണം....

 ഇങ്ങനെ ഈ നാടിണ്റ്റെ സാംസ്കാരികവും -സാമൂഹ്യവും - മതപരവുമായ മൂല്യങ്ങളും സദാചാരങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ സാ.പോ കള്‍ വഹിക്കുന്ന പങ്ക്‌ നിസ്തുലമാണ്‌ ..സാ.പോ കള്‍ പല വിധം ഉണ്ട്‌..ഒളിഞ്ഞു നോട്ടവും എത്തിനൊട്ടവും മാത്രം ശീലിച്ചിട്ടുള്ളവര്‍, ഇവയോടൊപ്പം മറ്റുള്ളവരിലുള്ള ശ്രദ്ദയും, ആലോചനയും കൂടുതലായുള്ളവര്‍, ഇതിനെല്ലാം പുറമെ കയ്യാം കളിക്കും താല്‍പര്യം ഉള്ളവര്‍(ഉത്തമ സാ.പോ). മാതപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി അവരുടെ അഭിരുചിക്കനുസരിച്ചുള്ള സാ.പോ ആയി വളര്‍ത്തിക്കൊണ്ട്‌ വരണമെന്ന്‌ വിനീതമായി അഭ്യര്‍ഥിക്കുന്നു...അപേക്ഷിക്കുന്നു.....