2012 മാർച്ച് 26, തിങ്കളാഴ്‌ച

ഒരു ദു: സ്വപ്നം

 സമയം അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളില്‍ നിന്നും ചെന്നയ്ക്കളുടെ ഓരിയിടല്‍ പൂര്‍വാധികം ശക്തിയായി തുടങ്ങി അതിണ്റ്റെ ഉച്ച സ്ഥായിയില്‍ എത്തി നില്‍ക്കുന്നു. മിന്നാമിനുങ്ങിണ്റ്റെ നൂറുങ്ങു വെട്ടത്തെ വരെ മറയ്ക്കുമാറ്‌ മൂടല്‍മഞ്ഞ്‌ ട്രാന്‍സില്‍ വാനിയ പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നു.അവസാന ശ്വാസത്തിനായി പിടയ്ക്കുന്ന ജീവനുകളുടെ തേങ്ങലുകള്‍ മലനിരകളില്‍ തട്ടി പ്രധിധ്വനിച്ച്‌ കാതുകളില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.കട്ട പിടിച്ച ഇരുട്ട്‌ കറുത്ത ഒരാവരണമായി പൈന്‍ മരങ്ങളെ പ്രേതങ്ങളെ പോലെ തോന്നിപ്പിച്ചു.


 ഡ്രാക്കുള ഞെട്ടി ഉണര്‍ന്നു. ഒരു ദിവസം മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞു കൂടിയിട്ടും ഉണരാന്‍ ഒരു ദു:സ്വപ്നം തന്നെ വേണ്ടി വന്നു.കണ്ണടച്ചാല്‍ ആ ദുഷ്ടണ്റ്റെ ഭീകര മുഖമാണു മനസില്‍ തെളിയുക. അയാള്‍ പൂജ തുടങ്ങിക്കഴിഞ്ഞു . ആ ക്രിയകളുടെ അവസാനം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ഡ്രാക്കുളയ്ക്ക്‌.,. മനുഷ്യര്‍ പേടിച്ചിരുന്ന , മ്രിഗങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കിയിരുന്ന, സുന്ദരികളെ മയക്കി ആവേശത്തോടെ, ആര്‍ത്തിയോടെ, ചുടു ചോര വലിച്ചു കുടിച്ചിരുന്ന ഡ്രാക്കുളയുടെ അവസ്ഥ എന്താകും?.


 വടയക്ഷിയുടെ കാര്യം ഒരു തവണ ഓര്‍ത്തു പോയി ഡ്രാക്കുള. മനം മയക്കുന്ന സുന്ദരുയായി, യുവാക്കളെ കാമിച്ചു ,പ്രാപിച്ചു ഒടുവില്‍ ഒരിറ്റ്‌ ചോരയില്ലാത്ത ശരീരം കഴുകന്‍മാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന, മയക്കുന്ന സുന്ദരിയായി കൊച്ചു കുട്ടികളെ മയക്കി,,, ചാക്കില്‍ കെട്ടി മറ്റു യക്ഷിമാര്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിരുന്ന അതേ വടയക്ഷി. ഇപ്പോള്‍ ഒരു ഭ്രാന്തിയെപ്പോലെ, ആളൂകളൂടെ ആട്ടും തുപ്പും ഏറ്റുവാങ്ങി, കൊച്ചു കുട്ടികളുടെ പരിഹാസ പാത്രമായി ജീവിതം തള്ളി നീക്കുന്നു... 
തനിക്കും ഈ ഒരു അവസ്ഥ???..ആലൊചിക്കാന്‍ കൂടി കഴിഞ്ഞില്ല ഡ്രാക്കുളയ്ക്ക്‌........ .........,കോട്ടും സ്വൂട്ടും ഇട്ടു ബങ്ങ്ലാവില്‍ കൂടി തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ഒന്നു മാത്രം ആയിരുന്നു ഡ്രാക്കുളയുടെ മനസില്‍...........




" പൂജ തുടങ്ങിയ വിനയണ്റ്റെ അടുത്ത പടം എങ്ങനെയും മുടക്കണം........."................ 

2 അഭിപ്രായങ്ങൾ: